മ്യാൻമാരിൽ നിന്നുള്ള 2500 -ഓളം കുടിയേറ്റക്കാരെ നാടുകടത്താൻ മണിപ്പൂർ ഒരുങ്ങുന്നതായി റിപ്പോർട്ട്. കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് സംസ്ഥാനം ഇക്കാര്യം വ്യക്തമാക്കിയത്. മ്യാന്മാരുമായി അതിർത്തി പങ്കിടുന്ന അഞ്ച് ജില്ലകളിൽ അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് മണിപ്പൂർ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആണ് തീരുമാനം.
അതേസമയം മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബീരേൻ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മണിപ്പൂരിൽ ഈ മാസം 29ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് കൂടിക്കാഴ്ച നടന്നത് എന്നത് ശ്രദ്ധേയമാണ്.
അതേസമയം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്ഥിതി തുടർച്ചയായി നിരീക്ഷിക്കുന്നത് മണിപ്പൂരിലെ സാഹചര്യം മെച്ചപ്പെടാൻ കാരണമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.സംസ്ഥാനം സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. സമാധാന ശ്രമങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലുമാണ് മണിപ്പൂർ സർക്കാരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക