ഇടുക്കി: ഇടുക്കി മാവടിയിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ പൂർത്തിയാക്കി. വെടിവച്ച തോക്ക് തങ്ങൾക്ക് പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണെന്ന നിലപാടിലാണ് പ്രതികള്‍. ഈ പ്രസ്താവനയിൽ ഉറച്ച് നിന്നതിനാൽ പൊലീസിന് തോക്കിന്റെ ഉറവിടം കണ്ടെത്താനായില്ല.
മാവടിയിലെ വീട്ടിൽ കിടന്നുറങ്ങിയിരുന്ന പ്ലാക്കൽ സണ്ണിയെയാണ് മൂന്ന് പേര് അടങ്ങുന്ന സംഘം വെടിവച്ച് കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാവടി സ്വദേശി തകിടിയിൽ സജി, മുകളേൽ പറമ്പിൽ ബിനു, മുനിയറ സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നേരത്തെ പൂർത്തിയാക്കിയിരുന്നു.
ഗൂഢാലോചന സംബന്ധിച്ച മഹസ്സർ തയ്യാറാക്കുന്നതിനും തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്നും കണ്ടെത്താനാണ് പൊലീസ് മൂന്ന് പേരെയും കസ്റ്റഡിയിൽ വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക