തിരുവനന്തപുരത്ത് പതിനഞ്ചുകാരൻ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായി റിപ്പോർട്ട്. സുഹൃത്തിന്റെ സഹായത്തോടെ ആണ് കുട്ടി വൃക്ക രോഗിയായ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പോത്തൻകോടാണ് സംഭവം നടന്നത്.
കുട്ടി പിതാവിനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. കൂട്ടുകാരൻറെ സഹായത്തോടെ കണ്ണിൽ മുളക് പൊടി തേച്ച് വായിൽ തുണി കുത്തി കയറ്റിയ ശേഷമായിരുന്നു കൊലപാതക ശ്രമം. പിന്നീട് പത്താം ക്ലാസുകാരനായ മകൻ വീട്ടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു.
ഗുരുതരമായി പരുക്കേറ്റ പിതാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം ആത്മഹത്യക്കു ശ്രമിച്ച മകനും ആശുപത്രിയിലാണ്. പിതാവ് മർദിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു കൊലപാതക ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക