ചത്തീസ്ഗഡില്‍ സഹോദരിമാരെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബിജെപി നേതാവിന്റെ മകനടക്കം പത്ത് പേരെ അറസ്റ്റ് ചെയ്തു. റായ്പൂരിലാണ് ക്രൂര സംഭവം. രക്ഷാബന്ധന് ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരിമാരെയാണ് സംഘം ബലാത്സംഗത്തിന് ഇരയാക്കിയത്.
രക്ഷാബന്ധന് ആഘോഷങ്ങള്‍ കഴിഞ്ഞു മടങ്ങവേ സഹോദരിമാരെ മൂന്നംഗ സംഘം തടയുകയായിരുന്നു. ഇവരുടെ കയ്യിൽ നിന്ന് മൊബൈലും പണവും സംഘം തട്ടിയെടുത്തു. മൂന്നംഗ സംഘത്തിന് പിന്നാലെ ഏഴുപേര്‍ സ്കൂട്ടറിലെത്തി പെണ്‍കുട്ടികളെ ആളില്ലാത്ത സ്ഥലത്തെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടികളുടെ ഒപ്പമുണ്ടായിരുന്ന യുവാവും മര്‍ദനത്തിനിരയായി. ബിജെപി നേതാവായ ലക്ഷ്മി നാരായണ്‍ സിംഗിന്റെ മകന് പൂനം ഠാക്കൂര്‍ ആണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക