ബെംഗളൂരു: ചന്ദ്രയാൻ 3 ദൗത്യം ഇന്നുമുതൽ താൽക്കാലികമായി നിശ്ചലമാകും. ഇന്നലെ റോവറിലെ ഉപകരണങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ലാൻഡറിലെ LRA എന്ന ഉപകരണം ഒഴികെ ബാക്കി പേലോഡുകളും പ്രത്യേക നിർദേശം നൽകി സ്ലീപ്പിങ് മോഡിലേക്ക് മാറ്റി. സെപ്തംബർ 22ന് സൂര്യപ്രകാശം എത്തുമ്പോള്‍ ഉപകരണങ്ങൾ വീണ്ടും പ്രവർത്തിച്ച് തുടങ്ങും എന്ന പ്രതീക്ഷയിലാണ് ഐ.എസ്.ആർ.ഒ.
ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാൻ 3, സമ്പൂർണ വിജയം സ്വന്തമാക്കി ദൗത്യം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്, 14 ദിവസമാണ് ചന്ദ്രനിൽ പരീക്ഷണങ്ങൾ നടത്താൻ ഐ.എസ്.ആർ.ഒ തീരുമാനിച്ചത്. ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം അവസാനിക്കുന്നതിനാൽ, വിക്രം ലാൻഡറിലെയും പ്രഖ്യാപനം റോവറിലെയും ഉപകരണങ്ങൾ താൽക്കാലികമായി പ്രവർത്തനം നിർത്തുകയാണ്.
ചന്ദ്രോപരിതലത്തിലെ ചിത്രങ്ങൾ പകർത്തി എന്നതിനപ്പുറം, ഉപരിതലത്തിലെ സൾഫറിന്റെ സാന്നിധ്യവും മറ്റു മൂലകങ്ങൾ വേർതിരിച്ചറിയാനും, ചന്ദ്രോപരിതലത്തിലെ പ്രകമ്പനവും താപനിലയും എല്ലാം കൃത്യമായി അളന്ന് നിർണായകമായ വിവരങ്ങളാണ് ചന്ദ്രയാൻ പുറത്തുവിട്ടത്. ദൗത്യ കാലാവധി കഴിയുകയാണെങ്കിലും ഉപകരണങ്ങൾ വീണ്ടും പ്രവർത്തിപ്പിക്കാൻ ആകുമോ എന്ന സാധ്യത തേടുകയാണ് ഐ.എസ്.ആർ.ഒ.
പ്രതികരിക്കാൻ ഇവിടെ എഴുതുക