സനാതന ധര്‍മ്മത്തില്‍ വിവാദ പ്രസ്താവന നടത്തിയ ഉദയാനിധി സ്റ്റാലിനെതിരേ വീണ്ടും കേസ്. പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഉത്തര്‍പ്രദേശിലെ റാംപൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇത് കൂടാതെ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെ പിന്തുണച്ചതിന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനും കര്‍ണാടക മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെയ്ക്കുമെതിരെയും കേസെടുത്തിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
അഭിഭാഷകരായ ഹര്ഷ്ഗുപ്ത, റാം സിംഗ് ലോദി എന്നിവരുടെ പരാതിയിലാണ് കേസ്. ബോധപൂര്‍വ്വം മതവികാരം വ്രണപ്പെടുത്തല്‍, മത സ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സാമൂഹ്യനീതിക്കും തുല്യതക്കും എതിരായ സനാതന ധര്‍മ്മം കേവലം എതിര്‍ക്കപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതാണെന്നുമുള്ള ഉദയനിധിയുടെ പരാമര്‍ശം വലിയ വിവാദത്തിന് വഴി വച്ചിരുന്നു.
സനാതന ധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും ഡെങ്കിപ്പനി, കൊതുകുകള്‍, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാന്‍ കഴിയില്ല. അതുപോലെ സനാതന ധര്‍മ്മത്തേയും ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്.’ എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക