ആന്ധ്രാപ്രദേശിലെ കുർണൂലിൽ തക്കാളിയുടെ വില കിലോയ്ക്ക് 4 രൂപയായി കുത്തനെ ഇടിഞ്ഞു കുറഞ്ഞതിൽ. ഇതിൽ പ്രതിഷേധിച്ച് കർഷകർ ഉൽപാദിപ്പിച്ച തക്കാളി റോഡിൽ തള്ളി. കഴിഞ്ഞ ഒരു മാസത്തിനിടെ വിപണിയിൽ തക്കാളി വില കിലോയ്ക്ക് 200 രൂപ വരെ ഉയർന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവ ഗണ്യമായി കുറഞ്ഞു.
കുർണൂൽ ജില്ലയിൽ ഒരു കാർഷിക വിപണിയിൽ തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതിനാൽ കർഷകർ തക്കാളി ലോഡ് കണക്കിന് റോഡിൽ ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നു. തൊഴിലാളികൾക്ക് നൽകുന്ന വേതനവും ഗതാഗതവുമാണ് തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പ്രതിസന്ധിക്ക് കാരണമെന്ന് കർഷകർ പറയുന്നു. തക്കാളിയുടെ നിലവിലെ വിലകൊണ്ട് അടിസ്ഥാന സാധനങ്ങൾ പോലും വാങ്ങാൻ കഴിയുന്നില്ലെന്നാണ് കർഷകരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക