ആലുവയില്‍ എട്ടു വയസ്സുകാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ ഒരാളെക്കൂടി പ്രതിചേര്‍ത്തു. ഇതര സംസ്ഥാനക്കാരനായ മുഷ്താഖിനെയാണ് കേസില്‍ പ്രതി പട്ടികയിൽ ചേര്‍ത്തത്.
കുട്ടിയുടെ അച്ഛന് വീട്ടില്‍ ഇല്ലെന്ന് മുഖ്യ പ്രതി ക്രിസ്റ്റല്‍രാജിനെ അറിയിച്ചത് ഇയാളാണെന്ന് പൊലീസ് വ്യക്തമാക്കി. ക്രിസ്റ്റല്‍ മോഷ്ടിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ വില്‍പ്പന നടത്താന്‍ ഇടനിലക്കാനായി പ്രവര്‍ത്തിച്ചതും ഇയാളെന്നും പൊലീസ് കൂട്ടിച്ചേർത്തു.
അതേസമയം, ക്രിസ്റ്റില്‍ രാജിനെതിരെ 12 കേസുകളാണ് എറണാകുളം ജില്ലയില്‍ മാത്രം പൊലീസ് കണ്ടെത്തിയത്. സമീപകാലത്ത് പെരുമ്പാവൂര്‍ മേഖലയില്‍ വ്യാപകമായി മോഷണം പതിവായിരുന്നു. മോഷണം പോയ വീടുകളുടെ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങള്‍ പ്രതിയായ ക്രിസ്റ്റില്‍ രാജുമായി സാമ്യമുള്ളതാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞു. ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക