തിരുവനന്തപുരം: ഡോക്ടർമാർക്ക് നൽകുന്ന കോൾ ഡ്യൂട്ടി അലവൻസ് വർധിപ്പിച്ചു. ഗൈനക്കോളജിസ്റ്റ്, അനസ്തെറ്റിസ്റ്റ്, റേഡിയോളജിസ്റ്റ് എന്നിവരുടെ ആനുകൂല്യമാണ് ഉയർത്തിയത്. പതിവ് ഡ്യൂട്ടിക്ക് ശേഷം അടിയന്തരചികിത്സകൾക്കായി ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുന്നതിനുള്ള അലവൻസാണ് വർദ്ധിപ്പിച്ചത്.
രാത്രി എട്ട് മണി മുതൽ രാവിലെ എട്ട് മണി വരെയുള്ള സമയത്തെ അടിയന്തര ചികിത്സകളായാണ് കണക്കാക്കുന്നത്.
ഒരു ഡോക്ടർമാത്രമുള്ള സ്പെഷ്യാലിറ്റികളിൽ വൈകിട്ട് അഞ്ച് മണി മുതലുള്ള അധികജോലിക്ക് വർധിച്ച ആനുകൂല്യം ലഭിക്കും.
പ്രസവം, ഗർഭകാല ചികിത്സാസൗകര്യങ്ങളുള്ള സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, താലൂക്കാശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറൽ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിലെ ഡോക്ടർമാർക്കാണ് ഇതിന് അർഹത. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ ഉയർന്ന ആനുകൂല്യം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക