പെൺകുട്ടിയെ കയറിപ്പിടിച്ചെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിലായതായി റിപ്പോർട്ട്. പാറശ്ശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ പൊഴിയൂര്‍, തൈവിളാകം പുരയിടത്തില്‍ പ്ലാസിഡ് (42) ആണ് അറസ്റ്റിലായത്. പെൺകുട്ടി നൽകിയ പരാതിയിലാണ് കണ്ടക്ടറെ പൊലീസ് അറസ്റ്റു ചെയ്തത്.
ബസിൽ വച്ച് തർക്കമുണ്ടാകുകയും പിന്നാലെ തന്നെ കയറിപിടിക്കുകയായിരുന്നു എന്നുമാണ് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത്. സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് യുവതിയെ ആക്രമിച്ചുവെന്ന പരാതിയിലേക്ക് എത്തിയതെന്നാണ് വിവരം.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഉദിയന്‍കുളങ്ങര ജംഗ്ഷനിൽ നിന്ന് ബസില്‍ കയറിയ അയിര സ്വദേശിനിയായ പതിനെട്ടുകാരിയാണ് പരാതിക്കാരി. വാക്കേറ്റത്തിനിടെ തന്നെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ് പരാതി. ബസിൽ പിന്നിലെ വാതിലിലൂടെ കയറിയ പെൺകുട്ടി കണ്ടക്ടർ സീറ്റിൽ ഇരിക്കുകയായിരുന്നു. ഈ സമയം മുന്നിലായിരുന്ന കണ്ടക്ടർ ടിക്കറ്റെടുക്കാൻ പിറകിൽ എത്തിയപ്പോൾ പെൺകുട്ടിയോട് മുന്നിലെ സീറ്റിലിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി സീറ്റ് മറിയിരിക്കാൻ തയ്യാറായില്ല.
ഇതിന്റെ പേരിൽ പെൺകുട്ടിയും കണ്ടക്ടറും തമ്മിൽ ബസിനുള്ളിൽ വച്ച് രൂക്ഷമായ വാക്കേറ്റം നടന്നു. താൻ ഒരുകാരണവശാലും സീറ്റ് മാറിയിരിക്കില്ലെന്നും തന്നോട് മോശമായി സംസാരിച്ച കണ്ടക്ടർക്ക് എതിരെ ഡിപ്പോയിൽ പരാതി നൽകുമെന്നും പെൺകുട്ടി തർക്കത്തിനിടയിൽ പറഞ്ഞു. വാക്കുതർക്കത്തിനിടയിൽ പെൺകുട്ടി തന്റെ മൊബെെൽ ഫോൺ എടുത്ത് അതിൽ ക്യാമറ ഓൺചെയ്ത് രംഗം ചിത്രീകരിക്കാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ കണ്ടക്ടർ ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക