പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ജെയ്ക്ക് സി തോമസ് അച്ഛനായി. ഡിവൈഎഫ്ഐയുടെ കേന്ദ്രകമ്മിറ്റി അംഗമായ ജെയ്ക്ക് സി തോമസിനെ ഭാര്യ ഗീതു തോമസിനും ആൺകുഞ്ഞ് പിറന്നു. കോട്ടയം സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം നിന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ജെയ്ക്ക് പറഞ്ഞു. 2019 ഒക്ടോബറിലാണ് ഇരുവരും വിവാഹിതരായത്.
പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗീതു സൈബർ ആക്രമണം നേരിട്ടിരുന്നു. ഗർഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപവോട്ട് നേടാൻ ശ്രമിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണത്തിനെതിരെ ഗീതു പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഗീതു വോട്ട് അഭ്യർത്ഥിക്കുന്ന വീഡിയോ ഉൾപ്പെടെ പ്രചരിപ്പിച്ച നടന്ന അധിക്ഷേപത്തിനെതിരെ ഗീതു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണർകാട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
37,719 വോട്ടിനാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മനോട് ജെയ്ക്ക് സി തോമസ് പരാജയപ്പെട്ടത്. മൂന്നാം തവണയാണ് പുതുപ്പള്ളിയിൽ ജെയ്ക്ക് പരാജയപ്പെടുന്നത്. ഇതിനു മുൻപ് 2016ലും 2021ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉമ്മൻചാണ്ടിക്കെതിരെ ജെയ്ക്ക് മത്സരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക