നിപ്പ വൈറസിനുള്ള ആന്റിബോഡി മോണോക്ലോൺ സംസ്ഥാനത്ത് എത്തി എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആഗസ്റ്റ് മുപ്പതിന് നിപ്പ ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കത്തിലുള്ള മുഴുവൻ പേർക്കും പരിശോധന ഉറപ്പാക്കും എന്നും നിപ്പ റിപ്പോർട്ട് ചെയ്ത ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
രാജീവ് ഗാന്ധി ബയോടെക്നോളജി സജ്ജീകരിച്ച മൊബൈൽ വൈറോളജി ലാബ് കോഴിക്കോട്ടേക്ക് പോകുമെന്നും നിപ്പയുമായി ബന്ധപ്പെട്ട കേന്ദ്ര എക്സ്പേർട്ട് കമ്മിറ്റിയുമായി ചർച്ച നടത്തുകയാണ് എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ചയും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 10 ദിവസത്തേക്ക് ജില്ലയിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പൊതു പരിപാടികളും താൽക്കാലികമായി നിർത്തിവയ്ക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക