സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ അവാർഡ് സ്വീകരിച്ച് അലൻസിയർ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ അവാർഡ് ജേതാവ് ശ്രുതി ശരണ്യം. ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങനെയൊരു വേദിയിൽ നിന്നുകൊണ്ട് അലൻസിയറിന് എങ്ങനെ ഇപ്രകാരം സംസാരിക്കാനാകുന്നു എന്നും ഇത് നാണക്കേടാണെന്നും ശ്രുതി ഫേസ്ബുക്കിൽ കുറിച്ചു.
The “lady” in my hand is incredible… എന്ന എഴുതി സ്റ്റേറ്റ് അവാർഡ് ശിൽപ്പം കൈയ്യിൽ പിടിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശ്രുതിയുടെ കുറിപ്പ്. ‘ബി 32 മുതല്‍ 44 വരെ’ എന്ന ചിത്രത്തിലൂടെ സ്ത്രീ/ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രേത്യേക അവാര്‍ഡ് ജേതാവാണ് ശ്രുതി ശരണ്യം.
ശ്രുതി ശരണ്യത്തിന്റെ കുറിപ്പ്
The “lady” in my hand is incredible… ഇന്ന് സംസ്ഥാ32ന ചലച്ചിത്ര പുരസ്കാരവേദിയിൽ അലൻസിയർ ലോപസ് നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അടുത്ത വർഷത്തെ അവാർഡിനെങ്കിലും പെണ്ണിന്റെ പ്രതിമയ്ക്ക് പകരം “പൗരുഷ”മുള്ള ആണിന്റെ പ്രതിമ വേണംപോലും … അതിന് തൊട്ടുമുൻപുള്ള ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി ഊന്നി പറഞ്ഞിരുന്നു, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ തകർക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന്. സ്ത്രീകൾക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറാണ് ഇവിടെയുള്ളത്. എന്നിട്ടും ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങിനെയൊരു വേദിയിൽ നിന്നുകൊണ്ട് അലൻസിയറിന് എങ്ങിനെ ഇപ്രകാരം സംസാരിക്കാനാകുന്നു. Its a shame. സ്ത്രീ/ട്രാൻസ്ജെന്റർ വിഭാഗത്തിനുള്ള അവാർഡ് വാങ്ങിയ എന്റെ ഉത്തരവാദിത്വമാണ് അലൻസിയറിന്റെ പ്രസ്തുത പ്രസ്താവനയോട് പ്രതികരിക്കേണ്ടത് എന്ന് ഞാൻ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക