ഭോപ്പാൽ: കേരളത്തിലെ വിദ്യാർഥികളോട് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല. സർവകലാശാലയിൽ നടക്കുന്ന യു.ജി, പി.ജി ഓപ്പൺ കൗൺസിലിംഗിനെത്തിയ വിദ്യാർഥികളോടാണ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. ക്യാമ്പസിലേക്ക് പ്രവേശിക്കണമെങ്കിൽ മലയാളി വിദ്യാർഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദ്ദേശം. വിചിത്ര നിര്‍ദേശത്തില്‍ സര്‍വകലാശാല ഉറച്ച് നിന്നതോടെ വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലായി.
ഇന്നും നാളെയുമായി നടക്കുന്ന ഓപ്പണ്‍ കൗണ്‍സിലിംഗിലാണ് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 15ലധികം വിദ്യാര്‍ത്ഥികള്‍ ഇതിനായി എത്തിയിരുന്നു. സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം പോലും ഇപ്പോള്‍ അവതാളത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക