75 വർഷത്തിനുശേഷം രാജ്യത്ത് പിറന്ന ചീറ്റക്കുഞ്ഞ് പൂർണ ആരോഗ്യവതിയെന്ന് കുനോ ദേശീയോദ്യാന അധികൃതർ. മേയിലെ കടുത്തചൂടിനെ അതിജീവിച്ച പെൺചീറ്റക്കുഞ്ഞിനിപ്പോൾ അഞ്ചരമാസം പ്രായമുണ്ട്.
ഇതിനൊപ്പം ജനിച്ച മൂന്നുകുഞ്ഞുങ്ങൾ ചത്തിരുന്നു. നിലവിൽ അമ്മയും കുഞ്ഞും 30 മീറ്റർ നീളമുള്ള വേലികൊണ്ട് വേർപെടുത്തിയ പ്രത്യേകഭാഗത്താണ്.
2022 സെപ്റ്റംബറിലാണ് നമീബിയയിൽനിന്ന് എട്ടുചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. ഇവയിലൊന്നായ ജ്വാല മാർച്ചിൽ നാലുകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും കുനോയിൽ കഠിനമായ ചൂടിൽ മൂന്നെണ്ണം ചത്തു. ഈ കുഞ്ഞടക്കം 14 ചീറ്റകളാണ് കുനോയിൽ അവശേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക