തിരുവനന്തപുരം: കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുന്ന തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിനിയുടെയും കാട്ടാക്കട സ്വദേശിയുടെയും സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. തിരുവനന്തപുരം തോന്നക്കലിലെ വൈറോളജി ലാബിൽ നടത്തുന്ന സ്രവ പരിശോധനയുടെ ഫലം ഞായറാഴ്ച രാവിലെ കിട്ടും.
കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് എത്തിയ മെഡിക്കൽ വിദ്യാർഥിനിക്ക് പനി ലക്ഷണങ്ങൾ കണ്ടതോടെ നിപയാണോ എന്ന് സംശയം തോന്നിയ വീട്ടുകാർ വിദ്യാർഥിനിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മുംബൈ നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്ത് എത്തിയതാണ് കാട്ടാക്കട സ്വദേശിയായ 72കാരൻ. വീട്ടിലെത്തിയ ഇയാൾക്ക് ശ്വാസംമുട്ടലും പനിയും ശാരീരിക ക്ഷീണവും അനുഭവപ്പെട്ടതോടെ നിപയാണോ എന്ന് സംശയത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക