ദക്ഷിണേന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് ദക്ഷിണേന്ത്യയിലെ നാല് സിനിമ രംഗത്തെ പ്രതിഭകള്‍ക്ക് അവാര്‍ഡ് സമ്മാനിക്കുന്ന വേദിയില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച മലയാള ചിത്രങ്ങള്‍ക്കം, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുമുള്ള അവാര്‍ഡ് വിതരണം ചെയ്തു.
തല്ലുമാലയിലെ അഭിനയത്തിന് ടൊവിനോ തോമസാണ് മികച്ച നടന്. മികച്ച നടനുള്ള ക്രിടിക്സ് അവാര്‍ഡ് കുഞ്ചാക്കോ ബോബനാണ് ചിത്രം ന്നാ താന്‍ കേസ് കൊട്. സൈമ താര നിശയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന ടൊവിനോയ്ക്ക് വേണ്ടി ബേസില്‍ ജോസഫ് അവാര്‍ഡ് ഏറ്റുവാങ്ങി.
ബ്രോ ഡാഡിയിലെ അഭിനയത്തിന് കല്ല്യാണി പ്രിയദര്‍ശനാണ് മികച്ച നടി. അതേ സമയം ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ക്രിടിക്സ് അവാര്‍ഡ് ദര്‍ശന രാജേന്ദ്രന് നേടി.
മികച്ച നിര്‍മ്മാതാവിനുള്ള പുരസ്താരം ‘ന്നാ താന്‍ കേസ് കൊട്’ നിര്‍മ്മിച്ച സന്തോഷ് കുരുവിളയ്ക്കും കുഞ്ചാക്കോ ബോബനുമാണ്. മികച്ച പുതുമുഖ നിര്‍മ്മാതാവ് പുരസ്കാരം ഉണ്ണി മുകുന്ദന് ഫിലിംസിനാണ് ചിത്രം മേപ്പടിയാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക