സനാതന ധര്‍മ്മ പരാമര്‍ശം വിവാദമായതിന് പിന്നാലെ, ഹിന്ദു-മുസ്ലിം സംവാദത്തിന്റെ കെണിയില്‍ വീഴരുതെന്ന നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബിജെപിയുടെ മുതലാളിത്ത ഭരണത്തില്‍ അവഗണിക്കപ്പെടുന്ന ദരിദ്രരെക്കുറിച്ച് മാത്രമേ പാര്‍ട്ടി സംസാരിക്കാവൂ എന്നും രാഹുല്‍ ഗാന്ധി ഹൈദരാബാദില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, സി ഡബ്ല്യു സിയുടെ വിപുലമായ യോഗം ഇന്ന് ചേരും. അതില്‍ എല്ലാ സംസ്ഥാന പാര്‍ട്ടി മേധാവികളും കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സിഎല്‍പി) നേതാക്കളും പങ്കെടുക്കും. പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയംഗങ്ങളെയും യോഗത്തില്‍ ക്ഷണിച്ചിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, അവശ്യവസ്തുക്കളുടെ തുടര്‍ച്ചയായ വിലക്കയറ്റം എന്നിവയില്‍ സിഡബ്ലൂസിയുടെ പ്രമേയത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ റോസ്ഗാര്‍ മേളകള്‍ പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിന്റെ പരാജയം മറച്ചുവെക്കാനുള്ള തട്ടിപ്പായിരുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക