കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ പേര് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് തിരുവനന്തപുരം എന്നാണ്. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ഒക്ടോബർ ആദ്യവാരം തന്നെ കപ്പൽ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ 2015 ഡിസംബർ അഞ്ചിനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. ആദ്യഘട്ടം ആയിരം ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും ഓഖി ചുഴലിക്കാറ്റും കോവിഡും തടസ്സം സൃഷ്ടിച്ചു.
ഒക്ടോബർ നാലിന് ട്രെയിനുകളുമായി ചൈനയിൽ നിന്ന് ആദ്യ കപ്പൽ തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യാന്തര കടൽ പാതയിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ ആണ് വിഴിഞ്ഞത്തേക്കുള്ള ദൂരം. രാജ്യാന്തര കപ്പൽ പാതയോട് ഏറ്റവും അടുത്ത തുറമുഖവും വിഴിഞ്ഞം ആണ്.
ആദ്യഘട്ടം പൂർത്തിയാക്കുന്നതോടെ മേയിൽ തുറമുഖം കമ്മീഷൻ ചെയ്യാനാകും. രാജ്യാന്തര കപ്പൽ പാതയിൽ നിന്ന് 130 കിലോമീറ്റർ അകലെയാണ് കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ഏകദേശം 400 മീറ്ററോളം നീളമുള്ള വലിയ ചരക്ക് കപ്പലുകൾ അടുപ്പിക്കാൻ കഴിയുന്ന രാജ്യത്തെ ഏക തുറമുഖവും വിഴിഞ്ഞം ആയി മാറും. വിഴിഞ്ഞത്തേക്കുള്ള രണ്ടുവരി റെയിൽപാതയുടെ നിർമ്മാണവും ഉടൻതന്നെ ആരംഭിക്കും. അദാനി ഗ്രൂപ്പുമായി 40 വർഷത്തെ കരാറിലാണ് സർക്കാർ ഏർപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക