സംസ്ഥാനത്തെ ജാതി സെൻസസ് ഫലം ചർച്ച ചെയ്യാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിളിച്ച സർവകക്ഷിയോഗം ഇന്ന് ചേരും. ജാതി സെൻസസ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പങ്കുവെക്കാനും, ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട തുടർനടപടികളെക്കുറിച്ച് ചർച്ചചെയ്യാനുമാണ് യോഗം വിളിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം സംസ്ഥാനത്തെ ഒമ്പത് പാർട്ടികളുടെയും പങ്കാളിത്തം യോഗത്തിൽ ഉണ്ടാവണമെന്ന് നിതീഷ് കുമാർ അഭ്യർത്ഥിച്ചു. സർവേയിൽ പങ്കെടുത്ത ആളുകളുടെ സാമ്പത്തിക സ്ഥിതിയും, മറ്റ് വിശദാംശങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾ യോഗത്തിൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
എല്ലാം ചെയ്തതിന് ശേഷമാണ് ഫലം പുറത്തുവന്നത്. ഓരോ കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതി ഞങ്ങൾ മനസിലാക്കിയിട്ടുണ്ട്. സർവകക്ഷി യോഗത്തിൽ ഇവ എല്ലാവരുടെയും മുന്നിൽ വെക്കും. യോഗത്തിൽ എല്ലാവരുടെയും നിർദ്ദേശങ്ങൾ സ്വീകരിച്ച് ആവശ്യമായ തുടർ നടപടികൾ സർക്കാർ സ്വീകരിക്കും എന്നും ബിഹാർ മുഖ്യമന്ത്രിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക