അരൂർ: അഞ്ചു ദിവസമായി തുടർച്ചയായി പെയ്ത മഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് 5,42,000 രൂപയുടെ നഷ്ടം. അരൂർ, കുത്തിയതോട് വൈദ്യുതി സെക്ഷനുകളിൽ മാത്രമുണ്ടായ നഷ്ടമാണിത്. ഇതിൽ 5,20,000 രൂപയുടെ നഷ്ടം അരൂർ സെക്ഷനിൽ മാത്രമാണ് ഉണ്ടായത്. പട്ടണക്കാട് സെക്ഷനിലെ നഷ്ടം കണക്കാക്കിയിട്ടില്ലെന്ന് അസി.എൻജിനീയർ വ്യക്തമാക്കി.
മരങ്ങൾ കടപുഴകിയും ചില്ലകളൊടിഞ്ഞു വീണും പോസ്റ്റ് ഒടിയൽ, കമ്പി പൊട്ടൽ, ഫീഡർ, ട്രാൻസ്ഫോർമർ എന്നിവയുൾപ്പടെയുള്ള തകരാറിലാണ് ഇത്രയും തുകയുടെ നഷ്ടമുണ്ടായത്. വ്യാഴാഴ്ച തുടങ്ങിയ മഴയ്ക്ക് ചൊവാഴ്ച ശമനമുണ്ടായെങ്കിലും അരൂർ മണ്ഡലത്തിലെ മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ട്. മാലിന്യവും എക്കലും മൂലം തോടുകൾ അധികവും ഒഴുക്ക് നിലച്ചിരുന്നു. നാട്ടുകാരുടെ ശ്രമത്തിൽ പലയിടത്തും ഒഴുക്ക് പുനസ്ഥാപിക്കാൻ കഴിഞ്ഞത് ആശ്വാസം പകരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക