സിക്കിമിലെ ലാചെൻ താഴ്വരയിൽ രാത്രി ടീസ്റ്റ നദിയിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ 23 സൈനികരെ കാണാതായതായി അധികൃതർ. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ പെട്ടെന്നുണ്ടായ മേഘവിസ്ഫോടനമാണ് വെള്ളപ്പൊക്കത്തിന് കാരണമായത് എന്നാണ് പുറത്തു വരുന്ന വിവരം.
ഇത് ടീസ്റ്റയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാൻ കാരണമായി. ചുങ്താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഇത് ജലനിരപ്പ് 15-20 അടി വരെ ഉയരാൻ കാരണമായി. സിംഗ്താമിന് സമീപമുള്ള ബർദാംഗിൽ നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി.
അതേസമയം, വെള്ളപ്പൊക്കത്തിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ് എന്ന് അധികൃതർ അറിയിച്ചു. ലാചെൻ താഴ്വരയിലെ നിരവധി സൈനിക സ്ഥാപനങ്ങൾക്കും വെള്ളപ്പൊക്കം നാശം വിതച്ചിട്ടുണ്ട്. നാശനഷ്ടത്തിന്റെ പൂർണ്ണ വ്യാപ്തി വിലയിരുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക