ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണവുമായി ചരക്ക് സേവന നികുതി ഇന്റലിജൻസ് ഡയറക്ടറേറ്റ്. ജി എസ് ടി അടക്കാത്തതിനാലാണ് ഭരണസമിതിക്കെതിരെ ഇന്റലിജൻസ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്.
ജിഎസ്ടി ഭക്തരിൽ നിന്ന് ഈടാക്കിയെങ്കിലും ട്രഷറിയിൽ അടച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തുന്ന അന്വേഷണത്തിൽ കേന്ദ്ര ടൂറിസം വകുപ്പിൽ നിന്ന് ക്ഷേത്രത്തിന് ലഭിച്ച 63 കോടിയിലും പരിശോധന നടത്തും.
ചരക്ക് സേവന നികുതി ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ അനുസരിച്ച് ജിഎസ്ടി നിലവിൽ വന്ന് നാളിതുവരെയായിട്ടും ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി ജി എസ് ടി അടച്ചില്ലെന്നും ഇത് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു എങ്കിലും വിശദീകരണം തൃപ്തികരമല്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പൂജയും അനുബന്ധകാര്യങ്ങളും ജിഎസ്ടിയുടെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും മറ്റ് വരുമാനമാർഗങ്ങൾ ക്ഷേത്രം ഭരണസമിതിക്ക് ഉണ്ടെന്ന് വിലയിരുത്തിയ ഡയറക്ടറേറ്റ് 2017 മുതൽ 2023 വരെയും ഭരണസമിതി ജിഎസ്ടി അടച്ചിട്ടില്ല എന്നും നോട്ടീസിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക