തിരുവനന്തപുരം: അതിദാരിദ്ര്യ നിർമ്മാർജ്ജന പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടത് ഗൗരവതരമായ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചൂണ്ടിക്കാട്ടി. കാസര്‍ക്കോട് ജില്ലയില്‍ മാത്രം 400ല്‍ അധികം അനര്‍ഹരാണ് ഉൾപ്പെട്ടതായി കണ്ടെത്തിയത്. ഇതിന്റെ തുടര്‍ പരിശോധനയും നടപടികളും വേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് ചെറുവണ്ണൂരില്‍ ചേര്‍ന്ന മേഖലാ അവലോകന യോഗത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
മലബാറില്‍ ജല്‍ ജീവന് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച വേഗത്തില്‍ നടക്കാത്തത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ദേശീയ പാതാ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നുവെന്നും മേഖലാ അവലോകന യോഗം വിലയിരുത്തി. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് ജില്ലകളിലെ പദ്ധതി അവലോകനമാണ് നടന്നത്. വൈകിട്ട് ഈ ജില്ലകളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് ക്രമസമാധാന നിലയുള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക