സുരക്ഷ ഉറപ്പാക്കുന്ന വാഹനങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ നീക്കവുമായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. ഇനി മുതൽ ഹ്യുണ്ടായി ഇന്ത്യയില്‍ എത്തിക്കുന്ന എല്ലാ മോഡൽ വാഹനങ്ങളിലും ആറ് എയര്‍ബാഗ് നല്‍കും. ഇതോടെ എല്ലാവാഹനങ്ങളിലും ആറ് എയർബാഗുകൾ നൽകുന്ന ആദ്യ മാസ് മാർക്കറ്റ് വാഹന നിർമാതാക്കളും ഹ്യുണ്ടായി മാറി. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ വെര്‍ണ അഞ്ചു സ്റ്റാര്‍ കരസ്ഥമാക്കിയതിന് പിന്നായൊണ് ഹ്യുണ്ടായിയുടെ പുതിയ തീരുമാനം.
ഉയര്‍ന്ന മോഡലുകളില്‍ മാത്രമായിരുന്നു ഹ്യുണ്ടായി ആറു എയര്‍ബാഗുകള്‍ നല്‍കിയിരുന്നത്. ഗ്രാന്‍ഡ് ഐ 10, നിയോസ്, ഓറ, വെന്യു തുടങ്ങിയ വാഹനങ്ങളില്‍ ആറു എയര്‍ ബാഗുകള്‍ നല്‍കിയിരുന്നില്ല. കമ്പനിയുടെ പുതിയ തീരുമാനത്തോടെ 13 മോഡലുകള്‍ക്കും ആറു എയര്‍ ബാഗുകള്‍ നല്‍കും.
നേരത്തെ ത്രീ പോയിന്റ് സീറ്റ്ബെൽറ്റ് എല്ലാ മോഡലുകളിലും കൊണ്ടുവന്നിരിക്കുന്നു. കൂടാതെ ഇഎസ്സി, ഹിൽസ്റ്റാർട്ട് അസിസ്റ്റ് എന്നീ സുരക്ഷ സംവിധാനങ്ങൾ എക്സ്റ്റർ ഗ്രാൻഡ് ഐ10 നിയോസ്, ഓറ എന്നീ വാഹനങ്ങളുടെ അടിസ്ഥാന വകഭേദങ്ങൾ ഒഴിച്ച് ബാക്കി എല്ലാ മോഡലുകൾക്കും കൊണ്ടുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക