2023ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മുഹമ്മദി സ്വന്തമാക്കി. ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ നടപടികൾക്ക് എതിരായ പോരാട്ടങ്ങളുടെ പേരിൽ നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് നർഗേസ് മുഹമ്മദി. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി നർഗേസ് മുഹമ്മദി നടത്തിയ പോരാട്ടമാണ് അവരെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹയാക്കിയത്.
മനുഷ്യ അവകാശങ്ങൾക്കായി ഇറാൻ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തിയതിന് 13 തവണ അറസ്റ്റിലായ നർഗേസ് മുഹമ്മദിക്കെതിരെ കൃത്യമായ വിചാരണ പോലും കൂടാതെ 31 വർഷത്തെ ജയിൽ ശിക്ഷയാണ് വിവിധ കുറ്റങ്ങൾ ചുമത്തി വിധിച്ചിരിക്കുന്നത്. ജയിലിൽ വെച്ചാണ് പുരസ്കാരവാർത്ത നർഗേസ് മുഹമ്മദ് അറിഞ്ഞത്.
സ്വാതന്ത്ര്യത്തിനും സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും ശരീരം പൂർണ്ണമായും മറച്ച സ്ത്രീകൾ പൊതുവിടങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന് നിഷ്കർഷിക്കുന്ന നിയമങ്ങൾക്കും എതിരെ പോരാട്ടം നടത്തിയ നർഗേസിന്റെ സ്ത്രീ പീഡനങ്ങൾക്ക് എതിരെയും എല്ലാവരുടെയും സ്വാതന്ത്ര്യവും മനുഷ്യവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരം എന്ന് നോബേൽ പുരസ്കാര കമ്മിറ്റി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക