തൃശൂര്‍: ആഭരണ നിര്‍മാണശാലയില്‍നിന്നും റെയില്‍വെ സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി 1.80 കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. എറണാകുളം കറുകുറ്റി പടയാറ്റില്‍ സിജോ ജോസ് (36) എന്ന ഊത്തപ്പന്‍ ആണ് പിടിയിലായത്. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത് . സംഭവത്തില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ പത്തുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
സെപ്തംബര്‍ 8ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊക്കാലെയിലെ ആഭരണനിര്‍മാണ ശാലയില്‍നിന്നും മാര്‍ത്താണ്ഡത്തെ ജുവലറികളില്‍ വിതരണത്തിനായി കൊണ്ടുപോയ 3.152 കിലോഗ്രാം സ്വര്‍ണാഭരണങ്ങളാണ് ഇയാൾ കവര്‍ന്നത്. രണ്ടുപേര്‍ ബാഗുകളിലായി സ്വര്‍ണം കൊണ്ടുപൊകുന്നതിനിടെ കാറിലെത്തിയ സംഘം ഇവരെ തള്ളിയിട്ട് സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക