തൃശൂര്‍: അതിരപ്പിള്ളിയില്‍ ഉല്ലാസനൗകയുമായി വനംവകുപ്പ്. ടൂറിസ്റ്റുകള്‍ക്ക് പുഴയിലൂടെ കാടിനടുത്തേക്ക് പോകാനും വന്യമൃഗങ്ങളെ സുരക്ഷിതമായി കാണാനും ഇതുവഴി സാധിക്കും.
അതിരപ്പിള്ളികുത്തിന്റെ മുകളിലായാണ് ചങ്ങാടം ഒരുങ്ങിയിരിക്കുന്നത്. നിലവില്‍ രണ്ടു ചങ്ങാടങ്ങളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ ഒരെണ്ണത്തിന്റെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി. ചങ്ങാടത്തില്‍ മുള കൊണ്ട് ഇരിപ്പിടവും സജ്ജമാക്കിയിട്ടുണ്ട്.
പുഴയില്‍ ഒഴുക്ക് ഇല്ലാത്തിടത്ത് സവാരി നടത്താനാണ് പദ്ധതിയിടുന്നത്. ചങ്ങാടയാത്രയ്ക്ക് പ്രത്യേക ഫീസ് നല്‍കേണ്ടി വരും. ഇതുകൂടാതെ സഞ്ചാരികള്‍ക്കായി വനത്തിലൂടെയുള്ള ട്രക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക