ദുബൈ: ലോകത്തെ ആദ്യ പ്രീമിയം ലിഷര്‍ വിമാനകമ്പനിയെന്ന് അവകാശപ്പെടുന്ന ‘ബിയോണ്ട്’ അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കും. ദുബൈ ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ബിസിനസ് ക്ലാസ് മാത്രമുള്ള ഈ വിമാനത്തില്‍ 44 പേര്‍ക്കാണ് യാത്രചെയ്യാനാവുക.
ബിയോണ്ടിന്റെ ആദ്യ പ്രവര്‍ത്തന മേഖല മാലിദ്വീപാണ്. കമ്പനിയുടെ എയര്‍ബസ് 319 വിമാനത്തിലെ സൗകര്യങ്ങള്‍ കഴിഞ്ഞ ദിവസം ദുബൈ മക്തൂം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. അടുത്തമാസം മാലിദ്വീപില്‍നിന്ന് മ്യൂണിക്ക്, സൂറിച്ച്, റിയാദ് എന്നിവിടങ്ങളിലേക്കാണ് വിമാനം ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.
ആറായിരം ദിര്‍ഹത്തോളമാണ് ടിക്കറ്റ് നിരക്ക്. പിന്നീട് ദുബൈയില്‍ നിന്നും മിലനില്‍ നിന്നും സര്‍വീസ് ആരംഭിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ 32 വിമാനങ്ങള്‍ സ്വന്തമാക്കി 60 നഗരങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇക്കോണമി ക്ലാസ് സൗകര്യമുള്ള വിമാനനങ്ങള്‍ കമ്പനി ഭാവിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക