തിരുവനന്തപുരം, എറണാകുളം പത്തനംതിട്ട എന്നി മൂന്ന് ജില്ലകളിൽ മഴ ശക്തമായി തുടരുന്നു. 12 ജില്ലകളിൽ യെലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയ സാധ്യതയുള്ള ഭാഗങ്ങളിൽ താമസിക്കുന്നവരെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
വ്യാപക മഴയിലും കാറ്റിലും വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. വെള്ളക്കെട്ട് താഴാതെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിക്കില്ലെന്നാണ് കെ എസ് ഇ ബി വ്യക്തമാക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ പല ഭാഗങ്ങൾ വെള്ളത്തിലായി സാഹചര്യത്തിൽ ആളുകളെ അടുത്തുള്ള സ്കൂളുകളിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുന്നതിനും, വെള്ളക്കെട്ടുകളിൽ കുടുങ്ങിയ വാഹനങ്ങൾ പുറത്തെത്തിക്കുന്നതിനും അഗ്നിരക്ഷാ സേനയോടൊപ്പം നാട്ടുകാരുടെ വളന്ർറിയർ സംഘവും ചേർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക