മിൽമയിലേക്ക് പാല എത്തിച്ചതിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നും ജാഗ്രതക്കുറവ് പരിശോധിക്കുമെന്നും മന്ത്രി ജെ ചിഞ്ചു റാണി. പ്രശ്നപരിഹാരം മിൽമയെ കൊണ്ട് തന്നെ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ സോനായി ഡയറിയിൽ നിന്നാണ് തിരുവനന്തപുരത്തേക്ക് പാലെത്തിക്കുന്നതിലാണ് വൻ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.
മഹാരാഷ്ട്രയിലെ സോനായി ഡയറിയിൽ നിന്നും 3066 കിലോമീറ്റർ എന്ന് രേഖപ്പെടുത്തി മിൽമ അധിക തുക നൽകിയിരുന്നു. എന്നാൽ യഥാർത്ഥത്തിൽ 1481 കിലോമീറ്റർ മാത്രമാണ് സോനായി ഡയറിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ളത്. കരാർ കമ്പനിക്ക് നിലവിൽ പണം നൽകിയിട്ടില്ല എന്നും 46 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമായതായും മന്ത്രി പറഞ്ഞു.
കിലോമീറ്ററിൽ കാര്യമായ വ്യത്യാസം രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ജാഗ്രതക്കുറവ് ഉണ്ടായി എന്ന് മനസ്സിലായി മന്ത്രി അറിയിച്ചു. വീഴ്ചകൾ ആവർത്തിക്കാതിരിക്കുന്നതിനായി പരിശോധനകൾ കൃത്യമായി നടത്തി മാത്രമേ തുക നൽകുകയുള്ളൂ എന്നും വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ പരിശോധനകൾക്ക് ശേഷം പ്രശ്നം പരിഹരിക്കാനാണ് സർക്കാർ നീക്കം എന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക