നവജാത ശിശു വില്പന നടത്തിയ ഡോക്ടർ തമിഴ്നാട്ടിൽ പിടിയിലായി. തമിഴ്നാട് നാമക്കൽ സർക്കാർ ആശുപത്രിയിലെ ഡോക്ടറായ അനുരാധയും ഇവരുടെ സഹായി ലോകമ്മാളുമാണ് നവജാത ശിശുക്കളെ വിൽപ്പന നടത്തിയതിന് അറസ്റ്റിലായത്.
ആവശ്യക്കാരിൽ നിന്നും ആൺകുട്ടികൾക്ക് 5000 രൂപയും പെൺകുട്ടികൾക്ക് 3000 രൂപയും ആണ് ഇവർ ഈടാക്കിയിരുന്നത്. ഡോക്ടറും സഹായിയും കൂടി രണ്ട് കുട്ടികളുള്ള മാതാപിതാക്കളെ സമീപിച്ചതോടുകൂടിയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ദരിദ്രരായ ദമ്പതികളിൽ നിന്ന് കുട്ടികളെ വാങ്ങി മറ്റുള്ളവർക്ക് വിൽപ്പന നടത്തുന്ന ഇവർ ഇതിനുമുൻപ് 7 കുട്ടികളെ വിറ്റതായി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയായ ഡോക്ടറെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവിടുകയും അഞ്ചംഗ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക