വികലാംഗർ എന്ന പദം ഒഴിവാക്കി കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനിമുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ എന്ന് അറിയപ്പെടും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രിയായ ഡോ ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.
മന്ത്രി എന്ന നിലയ്ക്ക് ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് വികലാംഗർ എന്നുള്ള പദപ്രയോഗം ഒഴിവാക്കുന്നതിനായി നിർദ്ദേശം നൽകിയിരുന്നു എന്നും കോർപ്പറേഷൻ ഡയറക്ടർ ബോർഡ് തീരുമാനമെടുത്ത് കേന്ദ്രസർക്കാറിന് കീഴിലെ കമ്പനി മന്ത്രാലയത്തെ സമീപിച്ചു എങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അംഗീകാരം നിഷേധിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഡയറക്ടർ ബോർഡ് യോഗവും ജനറൽബോഡിയോഗവും വിളിച്ചുചേർത്തതിനു ശേഷം മാത്രമേ സർക്കാർ പൊതുവേദികളിൽ ഔദ്യോഗികമായി നിലവിൽ വരികയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ മാസം 25ന് ഡയറക്ടർ ബോർഡ് യോഗം ചേരുമെന്നും തുടർന്ന് ജനറൽബോഡിയോഗവും വിളിച്ചുചേർത്ത് അടിയന്തരമായി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക