വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിന് ശേഷം ആദ്യമായി എത്തിയ ഷെൻ ഹുവ കപ്പലിലെ ജീവനക്കാർക്ക് കരയിൽ ഇറങ്ങാൻ അനുമതി. കടൽ ശാന്തമാണെങ്കിൽ ക്രെയിനുകൾ ഇറക്കാം എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ചൈനീസ് പൗരന്മാരായ കപ്പലിലെ ജീവനക്കാർക്ക് തുറമുഖത്തെ ബർത്തിലേക്ക് ഇറങ്ങാനുള്ള അനുമതി ആഘോഷപൂർവ്വം സ്വീകരണം നൽകി നാല് ദിവസമായിട്ടും ലഭിച്ചിരുന്നില്ല. ഇത് സംബന്ധിച്ച ആശങ്ക തുടരുന്നതിനിടയിലാണ് ജീവനക്കാർക്ക് കരയിലിറങ്ങാൻ അനുമതി ലഭിച്ചിട്ടുണ്ട് എന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞത്.
ആദ്യം രണ്ടുപേർക്കാണ് കപ്പലിൽ നിന്ന് കരയിലിറങ്ങാൻ അനുമതി ലഭിച്ചതെങ്കിലും പിന്നീട് മുഴുവൻ ജീവനക്കാർക്കും അനുമതി നൽകുകയായിരുന്നു. അനുമതി ലഭിക്കാൻ താമസം നേരിട്ടത് സാങ്കേതിക കാരണങ്ങളാൽ ആണ് എന്ന് മന്ത്രി പറഞ്ഞു. കടൽ ശാന്തമാണെങ്കിൽ ക്രെയിനുകൾ വിഴിഞ്ഞത്തെ ബർത്തിൽ ഇറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക