കൊച്ചി: യാത്രാകൂലി പരിഷ്കരിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ നാഷണല്‍ ട്രാന്സ്പോര്ട്ടെഷന് പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്ററിനെ ( നാറ്റ്പാക്) സമീപിച്ച് കൊച്ചി മെട്രോ. വരുമാനം കൂട്ടാനുള്ള ശ്രമത്തിന്റെ ഫലമായാണ് ഈ നീക്കം. എന്നാല്‍ കൊച്ചി മെട്രോ ഈടാക്കുന്ന കൂലി വളരെ കൂടുതലാണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇത് യുക്തി സഹമായി പരിഷ്കരിച്ചാല്‍ യാത്രക്കാരുടെ എണ്ണം വളരെ കൂടുമെന്നാണ് നിഗമനം.
‘എനിക്ക് മെട്രോയുടെ കൂലിയെക്കുറിച്ചു ധാരാളം അന്വേഷണങ്ങളും, നിര്‍ദേശങ്ങളും കിട്ടുന്നുണ്ട്. ചിലരുടെ നിര്‍ദേശം ഏറ്റവും കുറഞ്ഞ കൂലി ഇപ്പോഴത്തെ 10 രൂപയില്‍ നിന്ന് 5 രൂപ ആക്കണം എന്നതാണ്’ -കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്റ പറഞ്ഞു. യാത്രാകൂലി പരിഷ്ക്കരിക്കാനുള്ള സാധ്യതകളെകുറിച്ചുള്ള നാറ്റ്പാക്കിന്റെ പഠന പൂര്‍ത്തി ആയാല്‍ അവരുടെ റിപ്പോര്‍ട്ട് ഫെയര്‍ റീവിഷന് കമ്മിറ്റിക്കു സമര്‍പ്പിക്കും. അവര്‍ ഉചിതമായ തീരുമാനം എടുക്കും.
ഹോംഗ് കോങ്ങിലെയും, സിംഗപ്പൂരിലെയും മെട്രോകള്‍ മാത്രമാണ് മറ്റുള്ള മെട്രോ സര്‍വീസുകളെ അപേക്ഷിച്ച് ലാഭത്തില്‍ പോകുന്നത്. ലോകത്തിലെ മറ്റു മെട്രോകളെല്ലാം നഷ്ടത്തില്‍ തന്നെ ആണ്. 2022 – 23 സാമ്പത്തിക വര്‍ഷം യാത്രക്കൂലി ഇനത്തില്‍ 75 .48 കോടി രൂപ നേടാന്‍ കൊച്ചി മെട്രോയ്ക്ക് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക