ടെല്‍ അവീവ്: ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേരെ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഗാസ സിറ്റിയില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള ജബലിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിനും പാര്‍പ്പിട സമുച്ചയത്തിനും നേരയാണ് ആക്രമണം ഉണ്ടായത്. ബോംബാക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടു. ഒരുപാട് പേര് കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം, 24 മണിക്കൂറിനിടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 270 പിന്നിട്ടു. സഹായവുമായി കൂടുതല്‍ ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. 14 ട്രക്കുകളാണ് റഫ അതിര്‍ത്തി കടന്ന് ഗാസയിലേക്ക് എത്തിയത്. ഹമാസ് നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഇസ്രയേല്‍ സൈനികന് കൊല്ലപ്പെട്ടു.
ലബനോന്‍ അതിര്‍ത്തി കടന്ന് ഇസ്രയേല്‍ വ്യോമ സേന ആക്രമണം നടത്തി. ഗാസയില്‍ ആക്രമണം തുടര്‍ന്നാല്‍ മേഖലയിലെ സ്ഥിതി നിയന്ത്രണാതീതമാകുമെന്ന് ഇറാന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക