തിരുവനന്തപുരം: ഗഗന്യാന് ദൗത്യത്തിനായി വനിതാ പൈലറ്റുമാരെയും ശാസ്ത്രജ്ഞരെയും പരിഗണിക്കുമെന്ന് ഐ.എസ്.ആര്.ഒ. ഗഗന്യാന് യാത്രയില്‍ വനിതാ സഞ്ചാരികളുണ്ടായേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുദ്ധവിമാന പരിശീലകരെയും ബഹിരാകാശ ശാസ്ത്രജ്ഞരെയുമാണ് ബഹിരാകാശ യാത്രക്കാരായി തിരഞ്ഞെടുക്കുന്നത്.
2025 ല്‍ വിക്ഷേപിക്കുന്ന ഗഗന്യാന് ദൗത്യത്തില്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റുമാരിലെ തിരഞ്ഞെടുക്കപ്പെട്ട നാല് പേരില്‍ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക. മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കാന്‍ കഴിയുമെന്നു തെളിയിക്കുകയാണു ഗഗന്യാന് ദൗത്യത്തിന്റെ ലക്ഷ്യം. അതിന്റെ തുടര്‍ച്ചയായി നടത്തുന്ന ദൗത്യങ്ങളില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്കാണു മുന്‍തൂക്കം നല്‍കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ്.സോമനാഥ് പറഞ്ഞു.
ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി ഐഎസ്ആര്‍ഒ ബഹിരാകാശ യാത്രികരുടെ പൂള് തയ്യാറാക്കും. പൂളിലേക്ക് എയര്‍ഫോഴ്സ് ഫൈറ്റര്‍ പൈലറ്റുമാര്‍ക്കു പുറമേ ബഹിരാകാശ ഗവേഷകര്‍ ഉള്‍പ്പെടെ താല്പര്യമുള്ള ശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തും. വനിതകള്‍ക്കും അവസരം നല്‍കുമെന്നും എസ് സോമനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക