പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നതിന് പകരം ഭാരതം എന്ന് മാറ്റാനൊരുങ്ങുന്ന നീക്കത്തിൽ വിശദീകരണവുമായി എൻസിഇആർടി രംഗത്ത്. പേരുമാറ്റം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. ഇപ്പോൾ മുന്നിലുള്ളത് സമിതിയുടെ ശിപാർശമാത്രമാണ്. അതിനാൽ ഈ ഒരു ഘട്ടത്തിൽ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുന്നത് ഉചിതമല്ലെന്നാണ് എൻസിഇആർടിയുടെ വിശദീകരണം.
പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ആണ് വിശദീകരണം. ഇത്തരത്തിലുള്ള ശിപാർകളിൽ പരിശോധിച്ച് പിന്നീട് തീരുമാനം എടുക്കുന്നതാണ് എൻസിഇആർടിയുടെ രീതിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം പാഠ്യ പദ്ധതിയുടെ പരിഷ്കരണത്തിനായി 25 സമിതികളെയാണ് എൻസിഇആർടി നിയോഗിച്ചിരുന്നത്. ഇതിൽ സോഷ്യൽ സയൻസുമായി ബന്ധപ്പെട്ട സിഐ ഐസകിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പേരുമാറ്റൽ ശിപാർശ സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകിയിരിക്കുന്നത്.
പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് ഉപയോഗിക്കും. അടുത്ത അധ്യയന വർഷം മുതൽ ഈ മാറ്റം നടപ്പാക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇത് കൂടാതെ പാഠഭാഗങ്ങളിൽ ഇന്ത്യൻ രാജാക്കന്മാരുടെ ചരിത്രം കൂടൂതൽ ഉൾപ്പെടുത്താനും സമിതി തീരുമാനം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക