ഈ മാസം 31 ന് പ്രഖ്യാപിച്ച സ്വകാര്യ ബസ് പണിമുടക്കിൽ പ്രതികരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. ബസുടമകളുടെ സമ്മർദത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും ബസുകളിൽ ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് ഏർപ്പെടുത്തിയതും കാമറ ഘടിപ്പിക്കുന്നതും നിർബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു. 1994 മുതൽ നിലവിലുള്ള നിയമമമാണ് ഇത്. കേന്ദ്ര നിയമമാണ്. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് അതിന് രണ്ട് മാസം സമയം നീട്ടി നൽകിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക