കളമശ്ശേരി സ്ഫോടനത്തിൽ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ മാർട്ടിൻ തന്നെ പ്രതി എന്ന് പോലീസ് സ്ഥിരീകരിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ഫേസ്ബുക്കിൽ ലൈവ് വീഡിയോ മാർട്ടിൻ പങ്കുവെച്ചിരുന്നു.
വീഡിയോ പങ്കുവെച്ചശേഷം കൊടകര പോലീസ് സ്റ്റേഷനിൽ എത്തിയാണ് ഡൊമിനിക് മാർട്ടിൻ കീഴടങ്ങിയത്. 16 വർഷമായി യഹോവ സാക്ഷി സഭയിൽ അംഗമായ മാർട്ടിൻ യഹോവ സാക്ഷികളോടുള്ള എതിർപ്പു മൂലമാണ് സ്ഫോടനം നടത്തിയത് എന്നും താൻ ചൂണ്ടി കാണിച്ച തെറ്റുകൾ യഹോവ സാക്ഷി സഭ തിരുത്താൻ തയ്യാറാകാത്തത് കൊണ്ടാണ് സ്ഫോടനം നടത്തിയത് എന്നും വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു.
ആറുവർഷം മുൻപാണ് യഹോവ സാക്ഷികൾ രാജ്യദ്രോഹ സംഘടനയാണ് തിരിച്ചറിഞ്ഞത് എന്നും മറ്റുള്ളവർ എല്ലാം നശിച്ചുപോകും എന്നാണ് അവരുടെ പ്രചാരണമെന്നും തെറ്റായ ആശയങ്ങൾ പ്രചരിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കിൽ സാധാരണക്കാർ പ്രതികരിക്കുമെന്നും മാർട്ടിൻ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഭാര്യയോടൊപ്പം സമരത്തെ വാടകവീട്ടിലാണ് ഡൊമിനിക് മാർട്ടിൻ താമസിക്കുന്നത്. താനാണ് സ്ഫോടനത്തിന് ഉത്തരവാദി എന്ന മാർട്ടിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തമ്മനത്തെ വീട്ടിലെത്തി ഭാര്യയുടെ മൊഴിയെടുക്കുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക