ഗര്‍ഭനിരോധന മരുന്നുകളുടെ ഉപയോഗം സ്ത്രീകളിലെ വിഷാദരോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍. ഗര്‍ഭനിരോധന മരുന്നുകള്‍ മാനസികാരോഗ്യത്തില്‍ ചെലുത്തുന്ന സ്വാധീനം കൂടുതല്‍ കൗമാരക്കാരിലാണ്. ഉപ്സാല സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
കൗമാരത്തില്‍ ഗര്‍ഭനിരോധന മരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങുന്ന സ്ത്രീകള്‍ക്ക് വിഷാദരോഗ ലക്ഷണങ്ങള്‍ വരാനുള്ള സാധ്യത 130 ശതമാനം അധികമാണെന്നും പഠനത്തില്‍ പറയുന്നു. മുതിര്‍ന്ന ശേഷം ഗര്‍ഭനിരോധന മരുന്നുകള്‍ ഉപയോഗിച്ചവരില്‍ വിഷാദരോഗ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 92 ശതമാനം അധികമാണ്. കൗമാരക്കാരില്‍ രോഗസാധ്യത വര്‍ധിപ്പിക്കുന്നത് പ്രായപൂര്‍ത്തിയാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഹോര്‍മോണല്‍ മാറ്റങ്ങളാണ്.
ആസൂത്രണം ചെയ്യാത്ത ഗര്‍ഭധാരണങ്ങള്‍ ഒഴിവാക്കാനും അണ്ഡാശയ, ഗര്‍ഭപാത്ര അര്‍ബുദങ്ങള്‍ തടയാനും ഗര്‍ഭനിരോധന മരുന്നുകള്‍ സഹായകമാണ്. ഇതിന്റെ പാര്‍ശ്വഫലങ്ങളും കൂടി സ്ത്രീകള്‍ കരുതിയിരിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രൊജസ്ട്രോണും ഈസ്ട്രജനും അടങ്ങിയ സംയുക്ത ഗര്‍ഭധാരണ മരുന്നുകളാണ് ഗവേഷണ വിധേയമാക്കിയത്. മിനി പില്ലുകള്‍, ഗര്‍ഭനിരോധ പാച്ചുകള്‍, ഹോര്‍മോണല്‍ സ്പൈറലുകള്‍, വജൈനല്‍ റിങ്ങുകള്‍, ഗര്‍ഭനിരോധന റോഡുകള്‍ തുടങ്ങിയവയൊന്നും ഗവേഷണത്തിന്റെ പരിധിയില്‍ വരുന്നില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക