ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് എഴുത്തുകാരനും ഭാഷാചരിത്ര പണ്ഡിതനുമായ എസ് കെ വസന്തൻ അർഹനായി. സാഹിത്യരംഗത്ത് നൽകിയ സംഭാവനയ്ക്ക് നൽകുന്ന മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നോവലിസ്റ്റ്, കഥാകൃത്ത്, ഉപന്യാസകാരൻ, ചരിത്ര ഗവേഷകൻ എന്നിങ്ങനെ നിരവധി മേഖലകളിൽ തിളങ്ങിയ അദ്ദേഹം വിവിധ വിഷയങ്ങളിലായി അനേകം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
മികച്ച അധ്യാപകനായും വാഗ്മിയായും ഗവേഷണ മാർഗ്ഗദർശിയായുമൊക്കെ തിളങ്ങിയ വസന്തൻ ഈ മേഖലകളിൽ നൽകിയ സംഭാവനകൾ കൂടി കണക്കിലെടുത്താണ് 89 വയസ്സിൽ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായിത്തീരുന്ന തീർന്നത്. കേരള സാംസ്കാരിക ചരിത്ര നിഘണ്ടു, നമ്മൾ നടന്നവഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ, കാൽപ്പാടുകൾ തുടങ്ങി അമ്പതോളം പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തെ തേടി ശാസ്ത്ര സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ചെയർമാനായി ഡോ അനിൽ വള്ളത്തോളും ഡോ ധർമ്മരാജ് അടാട്ട്, ഡോ ഖദീജ മുംതാസ്, ഡോ പി സോമൻ, മെമ്പർ സെക്രട്ടറി സിപി അബൂബക്കർ എന്നിവരടങ്ങിയ സംഘമാണ് എഴുത്തച്ഛൻ പുരസ്കാര നിർണയ സമിതിയിൽ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക