ഇരുചക്ര ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷനില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഒക്ടോബറില്‍ ഇലക്ട്രിക് സ്കൂട്ടര്‍ വില്‍പ്പനയില്‍ 18 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 18 ശതമാനം വര്‍ധനയോടെ 74252 യൂണിറ്റിലെത്തുകയാണുണ്ടായത്. സെപ്റ്റംബറിലിത് 62843 യൂണിറ്റായിരുന്നു. ബാറ്ററിയില്‍ പ്രവര്ത്തിക്കുന്നവയുള്പ്പെടെയുമുള്ള മൊത്തം ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷന് ഒക്ടോബറില്‍ 9 ശതമാനം വര്‍ധിച്ച് 132992 യൂണിറ്റിലെത്തിയന്നാണ് റിപ്പോര്‍ട്ട്.
ഇലക്ട്രിക് വാഹന വിപണിയില്‍ പ്രധാനിയായ ഒല് ഒക്ടോബറില്‍ 23644 യൂണിറ്റ് വിറ്റു. രണ്ടാം സ്ഥാനത്തുള്ള ടിവിഎസ് മോട്ടോര്‍സ് ഇലക്ട്രിക് സ്കൂട്ടര്‍ വില്പന 15576 യൂണിറ്റില്‍ നിന്നും 16340 ആയി വര്‍ധിച്ചു. ഏഥര്‍ എനര്‍ജിയുടെ വില്‍പ്പന 7135 യൂണിറ്റില്‍ നിന്നും 8289 യൂണിറ്റായും, ബജാജിന്റെ ഇലക്ട്രിക് വാഹനം 7087 നിന്നും 8932 യൂണിറ്റായും, ഹീറോ മോട്ടോകോര്‍പ്പിന്റെ വില്പന 530 ല്‍ നിന്നും 1914 യൂണിറ്റായും വര്‍ധിച്ചു.
മറ്റ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ലെക്ട്രിക്സ് 1139 ഉം വാര്‍ഡ് വിസാര്‍ഡ് 904 യുണിറ്റും ഒക്ടേബറില്‍ വില്പന നടത്തി. ഒക്ടോബറില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പനയിലും വര്‍ധനവുണ്ടായി. 5,990 യൂണിറ്റ്.ടാറ്റ മോട്ടോഴ്സിന്റെ ഇ-കാര്‍ രജിസ്ട്രേഷന് 5,100 യൂണിറ്റിലധികവും എംജി മോട്ടോര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹ്യുണ്ടായ് എന്നിവ യഥാക്രമം 861 യൂണിറ്റുകളും 259 യൂണിറ്റുകളും 186 യൂണിറ്റുകളും വിറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക