ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നില്‍ ഹാജരാകാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഇഡിയുടെ നോട്ടീസ് രാഷ്ട്രീയ പ്രേരിതമെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാള് ഹാജരാകാനിരുന്നത്. അതേസമയം, കേസില്‍ കെജ്രിവാളിന് ഇഡി വീണ്ടും നോട്ടീസ് നല്‍കും.
അറസ്റ്റ് ചെയ്യാന്‍ ഇഡി ഒരുങ്ങുന്നുവെന്ന അഭ്യൂഹത്തിനിടെയാണ് ഹാജരാകാനില്ലെന്ന് കാട്ടി കെജ്രിവാള് കത്ത് നല്‍കിയത്. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചാണ് ഇഡി കെജ്രിവാളിന് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മൗനം പാലിച്ച കെജ്രിവാള് ഇന്നു രാവിലെ ഇഡി നോട്ടീസിന് മറുപടി അയച്ചു. ഇഡി നോട്ടീസ് രാഷ്ട്രീയ പ്രരിതമാണ്. ബിജെപി നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണ ഏജന്‍സി പ്രവര്‍ത്തിക്കുന്നതെന്ന് കെജ്രിവാള്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തന്നെ വിലക്കാനാണ് നോട്ടീസ് എന്നും അരവിന്ദ് കെജ്രിവാള് മറുപടി കത്തില്‍ ആരോപിച്ചു. പതിനൊന്നു മണിയോടെ യുപിയിലും മധ്യപ്രദേശിലും മുന്‍ നിശ്ചയിച്ച പരിപാടികള്‍ക്കായി കെജ്രിവാള് ഡല്‍ഹിയില്‍ നിന്ന് പോയി. ഇന്‍ഡ്യ സഖ്യത്തിലെ നേതാക്കള്‍ക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണ് ഇഡി നടപടിയെന്ന് ആംആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക