ഡൽഹി: ജാതി സെൻസസിനു ബി.ജെ.പി എതിരല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഛത്തീസ് ഗഡിൽ ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കിയപ്പോഴായിരുന്നു അമിത്ഷായുടെ പ്രതികരണം. വിശദമായ ചർച്ചകൾക്ക് ശേഷം ജാതി സെൻസസിന്റെ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. വോട്ടിനു വേണ്ടിയല്ലെന്നും വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നാണ് ബി.ജെ.പിയുടെ നിലപാടെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം ബിജെപി ദേശീയ അധ്യക്ഷനും അമിത് ഷായും ഉത്തര്‍പ്രദേശില്‍ ജാതി സെന്‍സസ് നടത്തുന്നതിനെ കുറിച്ച് ബിജെപി നേതാക്കളോട് അഭിപ്രായം തേടിയിരുന്നു.
അഞ്ഞൂറ് രൂപയ്ക്ക് എൽ.പി.ജി സിലിണ്ടർ, വിവാഹിതരായ സ്ത്രീകൾക്ക് വർഷത്തിൽ പന്ത്രണ്ടായിരം രൂപ, പെൺകുട്ടികൾക്ക് ബസിൽ സൗജന്യ യാത്ര എന്നിവയാണ് ബി.ജെ.പി മുന്നോട്ട് വച്ചിരിക്കുന്ന വാഗ്ദാനങ്ങൾ. എന്നാൽ നിലവിൽ ഭരണമുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പി ഇതൊന്നും നടപ്പിലാക്കാത്തത് എന്താണ് എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക