കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാല് മാസമായി കുടിശ്ശികയുള്ള ക്ഷേമ പെൻഷന്റെ രണ്ടു ഗഡു രണ്ടാഴ്ചയ്ക്കകം വിതരണത്തിനെത്തിക്കാൻ നീക്കം നടത്തി ധനവകുപ്പ്. സാമ്പത്തിക പ്രതിസന്ധി മൂലം നാലുമാസത്തെ പെൻഷൻ ആണ് സംസ്ഥാനത്ത് കുടിശികയായി ഉള്ളത്. ഇതിൽ രണ്ടുമാസത്തെ പെൻഷൻ വിതരണത്തിനായി 2000 രൂപ കോടി രൂപ ആവശ്യമുണ്ട്.
സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണത്തിനായി സഹകരണ കൺസോർഷ്യത്തിൽ നിന്ന് പണം എടുക്കാൻ ധനവകുപ്പ് ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. ഇത് നടക്കാത്തതിനെത്തുടർന്ന് മറ്റു വഴികൾ അന്വേഷിക്കുകയാണ് ധനവകുപ്പ്. സംസ്ഥാനത്ത് കുടിശ്ശികയുള്ള ക്ഷേമപെൻഷൻ നവ കേരള ജനസദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുൻപ് വിതരണം ചെയ്യാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്.
52 കോടി മാത്രമാണ് ഡിസംബർ വരെ സംസ്ഥാനത്തിന് എടുക്കാൻ അനുവാദമുള്ള കടത്തിൽ ബാക്കിയുള്ളത്. കൂടുതൽ തുകയ്ക്കുള്ള ബില്ല് മാറിയെടുക്കുന്നതിൽ ട്രഷറി നിയന്ത്രണം തുടരുന്നതുംസർക്കാറിനെ സമ്മർദ്ദത്തിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക