മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാടെത്തിയായിരുന്നു കൂടിക്കാഴ്ച്ച. പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം തുടങ്ങിയവരും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയും യോഗത്തില്‍ പങ്കെടുത്തു. സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിലായിരുന്നു യോഗം.
സൗഹൃദ സന്ദർശനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. കോണ്‍ഗ്രസും ലീഗും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട സാഹോദര്യബന്ധമാണ് ഉള്ളതെന്ന് വി.ഡി സതീശന് പറഞ്ഞു. ലീഗുമായി സഹോദര ബന്ധമാണുള്ളത്. അഭിപ്രായ വ്യത്യാസമില്ല. പലസ്തീൻ വിഷയത്തെ തരംതാണ നിലയിൽ സിപിഐഎം ഉപയോഗിക്കുന്നു. പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് ഏറ്റവും സുശക്തമായ ജില്ലയാണ് മലപ്പുറമെന്നും സതീശന് കൂട്ടിച്ചേർത്തു.
ഏകസിവില്‍ കോഡ് വിഷയത്തിലും സെമിനാര്‍ സംഘടിപ്പിച്ചപ്പോള്‍ സിപിഎം സമസ്തെയയും ലീഗിനെയുമാണ് ക്ഷണിച്ചത്. അത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ്. പലസ്തീന് വിഷയത്തിലും സിപിഎം സമസ്തയെയും ലീഗിനെയും വിളിക്കുമെന്ന് പറഞ്ഞതില്‍ രാഷ്ട്രീയ അജണ്ടയാണ്. സിപിഎം എത്ര തരംതാണ നിലയിലാണ് പലസ്തീനെ കാണുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക