തൃശ്ശൂർ മുണ്ടൂർ സ്വദേശിയായ നാല് വയസ്സുകാരൻ പല്ലുവേദനയ്ക്കുള്ള ശസ്ത്രക്രിയയെ തുടർന്ന് മരിച്ചു. കുട്ടിയുടെ മരണത്തിന് കാരണം ചികിത്സ പിഴവാണ് എന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധം നടത്തി.
തൃശൂർ മുണ്ടൂർ സ്വദേശികളായ കെവിൻ – ഫൽജാ ദമ്പതികളുടെ മകൻ ആരോണാണ് മരണപ്പെട്ടത്. റൂട്ട് കനാൽ ചെയ്യുന്നതിനായി ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രാവിലെ ആറു മണിയോടെ സർജറിക്കായി കൊണ്ടുപോയ കുഞ്ഞിനെ പതിനൊന്നരയോടെ ടെ ബന്ധുക്കൾ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ കുട്ടിയെ കാണാൻ അനുവദിച്ചില്ല. പിന്നീട് ശസ്ത്രക്രിയയ്ക്ക് ശേഷം ഹൃദയാഘാതം മൂലം കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക