ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഒന്നാമതെത്തി. 830 പോയിന്റാണ് ഗില്ലിന്റെ സമ്പാദ്യം. പാകിസ്ഥാന്റെ ബാബര്‍ അസം 824 പോയിന്റുമായി രണ്ടാം സ്ഥാനത്തായി. ഈ നേട്ടം ഏറ്റവും വേഗത്തില്‍ കൈവരിക്കുന്ന രണ്ടാമത്തെ താരമാണ് ഗില്‍. തന്രെ കരിയറിലെ വെറും 41 ഏകദിനങ്ങളിലൂടെയാണ് ഗില്‍ ഈ നേട്ടം സ്വന്തമാക്കിയത്.
38 ഇന്നിങ്സ് കളിച്ച് ഒന്നാം റാങ്കിലെത്തിയ എം.എസ് ധോണിയാണ് ഈ നേട്ടത്തില്‍ വേഗത്തിലെത്തിയ താരം. സമീപകാലത്ത് മികച്ച ഫോമില്‍ കളിക്കുന്ന ഗില്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ്. അടുത്തിടെയാണ് താരം കലണ്ടര്‍ വര്‍ഷം 2000 റണ്‍സ് എന്ന നാഴികക്കല്ലില്‍ തൊട്ടത്.
ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായ ഗില്‍ തിരിച്ചു വരവില്‍ രണ്ട് അര്‍ധ സെഞ്ച്വറി കുറിച്ചു കഴിഞ്ഞു. ശ്രീലങ്കക്കെതിരെ വെറും എട്ട് റണ്‍സ് അകലെയാണ് താരത്തിന് ലോകകപ്പിലെ ആദ്യ സെഞ്ച്വറി നഷ്ടമായത്. ബൗളര്‍മാരുടെ പട്ടികയില്‍ മുഹമ്മദ് സിറാജ് തന്നെയാണ് ഒന്നാമത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ടീം റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക