ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ അയോഗ്യയാക്കണമെന്ന ശുപാര്ശയിന്മേലുള്ള കരട് റിപ്പോര്‍ട്ട് പാസായി. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കോഴ വാങ്ങിയെന്നാരോപിച്ചാണ് മഹുവയ്ക്കെതിരെ നടപടിക്ക് എത്തിക്സ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. നാലിനെതിരെ ആറ് വോട്ടുകള്‍ക്കാണ് കരട് പാസായത്.
വിശദമായ റിപ്പോര്‍ട്ട് നാളെ ലോക്സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കും. നടപടി സ്പീക്കര്‍ സ്വീകരിക്കുമെന്ന് എത്തിക്സ് കമ്മിറ്റി ചെയര്മാന് വിനോദ് സോങ്കര്‍ പറഞ്ഞു. മഹുവ മൊയ്ത്രയും ദര്ശന് ഹിരാനന്ദാനിയും തമ്മിലുള്ള പണമിടപാട് പരിശോധിക്കാന്‍ എത്തിക്സ് പാനല്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും മഹുവ മൊയ്ത്ര നിഷേധിച്ചിരുന്നു. ബിജെപി എം പി നിഷികാന്ത് ദുബെയ്ക്കും അഭിഭാഷകന് ജയ് അനന്ത് ദേഹാദ്രായിക്കുമെതിരെ മഹുവ വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു. നവംബര്‍ രണ്ടാം തീയതി എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ മഹുവ മൊയ്ത്ര ഹാജരായിരുന്നു. എത്തിക്സ് കമ്മിറ്റി മാന്യമല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചുവെന്ന് ആരോപിച്ച് മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക